നബിﷺയുടെ മക്കൾ

പ്രവാചകര്‍ക്ക് ഏഴു മക്കളാണുള്ളത്. മൂന്ന് ആണും നാല് പെണ്ണും. ഖാസിം, സൈനബ്, റുഖിയ്യ, ഫാഥിമ, ഉമ്മു കുല്‍സൂം, അബ്ദുല്ല, ഇബ്‌റാഹീം എന്നിവരാണവര്‍. ഇതില്‍ ആദ്യത്തെ ആറു പേരും ഖദീജ ബീവിയില്‍നിന്നുണ്ടായവരാണ്. ഇബ്‌റാഹീം മാരിയത്തുല്‍ ഖിബ്ഥിയ്യ എന്ന ഭാര്യയില്‍ന്നും. ഈജിപ്ഷ്യന്‍ ഭരണാധികാരിയില്‍നിന്നുംപ്രവാചകര്‍ക്ക് സമ്മാനമായി ലഭിച്ചവരായിരുന്നു മാരിയ. ഇതില്‍ അബ്ദുല്ലയും ഇബ്‌റാഹീമുമൊഴികെ ബാക്കി എല്ലാവരും നബിയുടെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് മക്കയില്‍വെച്ച് ജനിച്ചവരാണ്. അബ്ദുല്ല പ്രവാചകത്വ ലബ്ധിക്കു ശേഷം മക്കയില്‍വെച്ചും ഇബ്‌റാഹീം ഹിജ്‌റക്കു ശേഷം മദീനയില്‍വെച്ചും ഭൂജാതനായി. പ്രവാചകതിരുമേനിക്ക് ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ (റ)യിലൂടെ ആദ്യമായി ഖാസിം എന്ന കുട്ടി ജനിച്ചു. പ്രിയപുത്രനിലേക്ക് ചേര്‍ത്താണ് പ്രവാചകതിരുമേനിയെ അബുല്‍ ഖാസിം എന്നു വിളിക്കുന്നത്. ജനന ശേഷം അല്‍പ്പം കഴിഞ്ഞ് ഖാസിം എന്ന പ്രിയപുത്രന്‍ മരണപ്പെടുകയും ചെയ്തു. പ്രിയപത്നിയായ ഖദീജയി (റ) വില്‍ തന്നെ സൈനബ (റ) റുഖിയ്യ (റ) ഉമ്മുകുല്‍സു (റ) ഫത്വിമ (റ) എന്നിവര്‍ ജനിച്ചു. പുത്രിമാരില്‍ പ്രവാജകതിരുമേനിക്ക് ഏല്ലാ പെണ്‍ മക്കളെയും ഇഷ്ടമാണ് എങ്കിലും ഏറ്റവും കൂടുതല്‍ ഇഷ്ടം ഫത്വിമ (റ) വിനോടായിരുന്നു. പ്രവാചകതിരുമേനിയുടെ മക്കളില്‍ സൈനബ (റ) അനേകം വിദ്യാഭ്യാസം നേടിയിരുന്നു. അതുപോലേ പെരുമാറ്റരിതിയും ഗുണമേന്മയാര്‍ന്നതായിരുന്നു. അതുപോലെതന്നെ പെരുമാറ്റരീതിയില്‍ നര്‍മവും കുസൃതിയാര്‍ന്നതുമായിരുന്നു. പ്രിയപുത്രി ഉമ്മുകുല്‍സു (റ) നേര്‍മയാര്‍ന്ന ജീവിതം നയിച്ച വനിതയാണ്. അതുപോലെ സത്യസന്ധത ജീവിതത്തില്‍ ഉടനീളം കൈവരിച്ചിരുന്നു. പുത്രി ഫാത്വിമ (റ) വിദ്യാഭ്യാസ സമ്പന്നയും സല്‍സ്വഭാവിയും നല്ല പെരുമാറ്റരീതിയുമുള്ള വനിതയാണ്. അബദുല്ല , ത്വയ്യിബ്, ത്വാഹിര്‍ എന്നീ ആണ്‍മക്കളുടെ വിഷയത്തില്‍ അഭിപ്രായവിത്യാസം ഉണ്ട്. ചിലര്‍ മൂന്നു പേരും ജനനകൊണ്ടു എന്നും അഭിപ്രായപെടുന്നു. എന്നാല്‍ അമാ ഇബനുല്‍ ഖസിമിന്‍റെ പഠനമനുസരിച് ഇത് മൂന്നും ഒരു കുട്ടിയുടെ പേരാണ് പ്രവാചകതിരുമേനിക്ക് മക്കളില്‍ ഏറ്റവും പ്രിയങ്കരി ഫാത്വിമ (റ) ആയിരുന്നു .പ്രവാചകതിരുമേനി പറയുന്നു അവര്‍ സ്വര്‍ഗ്ഗ സ്ത്രീകളുടെ നായികയായിരിക്കും. മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നു ഫാത്വിമ (റ) എന്‍റെ ശരീരത്തിന്‍റെ ഭാഗമാണ് അവള്‍ക്ക് വേദന ഉണ്ടണ്ടാകുന്ന കാര്യങ്ങളെല്ലാം എനിക്ക് വേദന ഉണ്ടാകുന്നതാണ്. തിരുകുടുംബത്തില്‍ നിന്നും തിരുമേനിക്കുശേഷം ഏറ്റവും ആദ്യം ഈ ലോകത്തോട് വിടപറഞ്ഞതും തിരുദൂതരുമായി സംഗമിച്ചതും ഫാത്തിമ (റ) ആയിരുന്നു. മാരിയതുല്‍ഖിബ്ത്വിയ (റ) നിന്നും ഇബ്റാഹീം എന്ന് പേരുള്ള ഒരു കുട്ടിയും ജനിച്ചു. എന്നാല്‍ മുലകുടി പ്രായത്തില്‍ തന്നന്‍റെ പുത്രന്‍ മരപ്പെടുകയും ചെയ്തു. തദവസരം പ്രവാജക തിരുമേനി മൊഴിഞ്ഞു. നയനങ്ങള്‍ നിറയുന്നു. മനസ്സ് വേദനിക്കുന്നു. പക്ഷേ രക്ഷിതാവിന് കോപമുണ്ടാകുന്നതൊന്നും നാം പറയുന്നതല്ല. ഇബ്റാഹീമേ നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്. പ്രവാചകരുടെ ആണ്‍കുട്ടികളെല്ലാം വളരെ ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടു. ഇതു കണ്ട ആസ് ബിന്‍ വാഇലിനെപ്പോലെയുള്ള ശത്രുക്കള്‍ പ്രവാചകരെ വംശം മുറിഞ്ഞവനെന്നു പറഞ്ഞ് പരിഹസിക്കുകയുണ്ടായി. അപ്പോഴാണ് സൂറത്തുല്‍ കൗസര്‍ അവതരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ